News Flash : Welcome to Disciples Good News Online, Every Day World Christian News  “ഡിസൈപ്പിള്‍സ് ചെയ്തികള്‍“ പ്രകാശനം ചെയ്തു കുളച്ചല്‍ : തമിഴ് ക്രൈസ്തവ പത്രപ്രവര്‍ത്തനത്തിനു പുതിയ ഒരു അദ്ധ്യായം കുറിച്ചുകൊണ്ട് റവ.ഡോ. ഷാജി സുകുമാരന്റെ പത്രാധിപത്യത്തിന്‍ കീഴില്‍ “ഡിസൈപ്പിള്‍സ് ചെയ്തികള്‍” എന്ന ക്രിസ്ത്യന്‍ ന്യൂസ് പേപ്പറിന്റെ തമിഴ്നാട്ടിലെ പ്രഥമ എഡിഷന്‍ ഉദ്ഘാടനം ചെയ്യപ്പെട്ടു.
Download Font
Salvation
ഇംഗ്ലീഷ് ന്യൂസ്
തമിള്‍ ന്യൂസ്
രഷ പ്രാപിക്കുവാന്‍
വാര്‍ത്തകള്‍
അന്തര്‍ദ്ദേശീയ വാര്‍ത്തകള്‍
 മിഡില്‍ഈസ്റ്റ് വാര്‍ത്തകള്‍
വാര്‍ത്താവിശകലനം
അഭിമുഖം
ആരോഗ്യം
അനുഭവസാഷ്യും
ആശ്ചയ്യം
ലേഖനങ്ങള്‍
കഥകള്‍
പിറന്നാള്‍ ആശംസകള്‍
പ്രാര്‍ത്ഥനാവിഷയം
ഓര്‍ഫനേജ്
24-മണിക്കൂര്‍ ഫാസ്റ്റിംഗ് ചെയിന്‍ പ്രെയര്‍
ബൈബിള്‍ കോളേജ്
ക്രിസ്ത്യന്‍ റേഡിയോ
നിത്യതയിലേക്ക്
കത്തുകള്‍
 ഞങ്ങളെ ബന്ധപ്പെടുവാന്‍
കണ്‍വന്‍ഷന്‍
   
 
 
വാര്‍ത്താവിശകലനം
ഡാര്‍വിന്റെ പരിണാമസിദ്ധാന്തവും -റോമും; മനുഷ്യകുട്ടിയുടെ ക്ലോണീങ്; അമേരിക്കയില്‍ ചര്‍ച്ചില്‍ നിന്നും വിശ്വാസികള്‍ കൊഴിഞ്ഞുപോകുന്നു;        Disciples Good News  23.June.08 ചീഫ് ഏഡിറ്റര റവ. ഡോ. ഷാജി സുകുമാരന്‍ ,

വാര്‍ത്താവിശകലനം
ഡാര്‍വിന്റെ പരിണാമസിദ്ധാന്തവും -റോമും; മനുഷ്യകുട്ടിയുടെ ക്ലോണീങ്; അമേരിക്കയില്‍ ചര്‍ച്ചില്‍ നിന്നും വിശ്വാസികള്‍ കൊഴിഞ്ഞുപോകുന്നു;(
Read More News ...!) യൂറോപ്പില്‍ ചര്‍ച്ചുകള്‍ പൂട്ടപ്പെട്ടുകിടക്കുന്നു.ഈയിടെ വന്ന വാര്‍ത്തകളാണ് മുകളില്‍ ഉദ്ധരിച്ചത്. ദൈവവചനപ്രകാരം നടക്കേണ്ടുന്നതുമാത്രമേ ഈ ലോകത്തില്‍ നാടക്കുന്നുള്ളു. സംഭവിച്ചതും, സംഭവിക്കുന്നതും, സംഭവിക്കേണ്ടതുമായ ദൈവീക അരുളപ്പാടുകളുടെ പുസ്തകമാണ് വേദപുസ്തകം. സ്വര്‍ ഗ്ഗവും സ്വര്‍ ഗ്ഗാദി സ്വര്‍ ഗ്ഗവും അതിലുള്ള സകലത്തെയും ,പ്രപഞ്ചവും അതിലുള്ള സകലത്തെയും ഉണ്ടാക്കിയതിനുശേഷം യഹോവയായ ദൈവം മനുഷ്യനെ ദൈവത്തിന്റെ സ്വരൂപത്തില്‍ സ്യഷ്ടിച്ചു. ആണും പെണ്ണും ആയി അവരെ സ്യഷ്ടിച്ചു. ഉല്പത്തി 1:27 ല്‍ വചനം പറയുന്നു. യെശ 44.2 ഉരുവാക്കുന്നവ്നും ഗര്‍ഭത്തില്‍ നിര്‍ മ്മിക്കുന്നവനും എന്നും , ഉണ്ടായതു ഉണ്ടാക്കിയവനെക്കൂറിച്ചു; അവന്‍ എന്നെ ഉണ്ടാക്കീട്ടീല്ലെന്നും, ഉരുവായതു ഉരുവാക്കിയവനെക്കുറിച്ചു അവന്നു ബുദ്ധിയില്ല എന്നും പറയുമോ . ( യെശയ്യാവ് 29:16) . തന്നെ നിര്‍മ്മിച്ച ദൈവത്തെ നിരസിക്കുകയാണ് ചാള്‍സ് ഡാര്‍വിന്‍ ചെയ്തത്. അത് അംഗീകരിക്കുന്ന ഏവരും അവരിലുള്ള ദൈവീകത്തെ നിരസിക്കുകയാണ് ചെയ്യുന്നത്. ആദിയില്‍ കുരങ്ങു പരിണാമം സംഭവിച്ചു എങ്കില്‍ കുരങ്ങുകള്‍ എന്തുകൊണ്ട് ഇപ്പോള്‍ കുരങ്ങുകളെ പ്രസവിക്കുന്നു.  ( Read More News...!)
പരിണാമം സംഭവിക്കുന്നില്ല .. കോഴി മുട്ട ഇട്ടു കോഴി തന്നെ ഉണ്ടാകുന്നു. മറ്റു മ്യഗങ്ങളുടെയും പ്രജനപ്രക്രീയയില്‍ മാറ്റമില്ല. ദൈവം എല്ലാറ്റിനെയും അനുഗ്രഹിച്ചതുപൊലെതന്നെ അവ ഇപ്പോഴും വര്‍ദ്ധിച്ചുപെരുകിക്കൊണ്ടിരിക്കുന്നു. സങ്കീര്‍ത്തനം 139:13-14 വരെയുള്ള വാക്യങ്ങള്‍ ഇപ്രകാരം പറയുന്നു. “ നീയല്ലോ എന്റെ അന്തരംഗങ്ങളെ നിര്‍മ്മിച്ചത്, എന്റെ അമ്മയുടെ ഉദരത്തില്‍ നീയെന്നെ മെടെഞ്ഞു. ഭയങ്കരവും അതിശയവുമായി നീയെന്നെ സ്രഷ്ടിച്ചിരിക്കയാല്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യുന്നു. പഴയ റോമാസാമ്രാജ്യത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് യൂറോപ്യന്‍ യൂണിയന്‍ .ഇതിന്റെ തലപ്പത്തിരിക്കുന്ന പലരും ദൈവമില്ലെന്നു വാദിക്കുന്നവരും, ദൈവത്തില്‍ വിശ്വസിക്കാത്തവരുമായവരാണ് ഇതിന്റെ ഒരു ഭാഗമായ റോമിനു ഇങ്ങനെ ചെയ്യുവാനല്ലേ കഴിയുകയുള്ളു. ലോകത്തിലെ രാഷ് ട്രീയ അധികാരം, ധനമഹിമ, മതത്തിന്റേതായ ബലം ഇവ മൂന്നും കൂടി ചേര്‍ന്നതാണ് അന്ത്യകാ‍ലത്തെ മതം -ബാബിലോന്യ ആരാധന.
ദൈവത്തെ കൂട്ടുപിടിച്ചുകൊണ്ട് പണം ഉണ്ടാക്കണം. ദൈവത്തെയും മാമോനെയും ഒരുമിച്ചു സേവിക്കുവാന്‍ ആഗ്രഹിക്കുന്ന മതം, ഇത് എല്ലാ ക്രിസ്തീയ വിഭാഗത്തിലും ഉണ്ട്. അല്ലാതെ ഒരു വിഭാഗത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. ഇതാ ഞാന്‍ വാതില്‍ക്കല്‍ നില്‍ക്കുന്നു എന്നുള്ള വചനം പലരും സൌകയ്യപൂര്‍വ്വം മറക്കുന്നു.
ആത്മാക്കളുടെ രക്ഷയില്‍ ആണ് ക്രിസ്തീയ മതം ഊന്നല്‍ കൊടുത്തിരുത്തതെങ്കില്‍ പള്ളികള്‍ പൂട്ടപ്പെടുകയില്ലായിരുന്നു.ആളുകള്‍ കൊഴിഞ്ഞുപോകയില്ലായിരുന്നു. വെളിപ്പാട് പുസ്തകം 17: 4 -ല്‍ ലോകത്തില്‍ രാജ്ഞിയായി പാപത്തിന്റെ ആഴത്തില്‍ ആയിരുന്നുകൊണ്ട് പൌരോഹിത്യവും കൈയ്യില്‍ പിടിച്ചുകൊണ്ട് ധനമഹിമയില്‍ വിലസുന്ന മഹതിയാം ബാ‍ബിലോന്‍ , വേശ്യമാരുടെയും മ്ലേഛതകളുടെയും മാതാവു എന്നു നെറ്റിയില്‍ പേരെഴുതിയ സ്തീയെ കാണിച്ചുതരുന്നു. ദൈവത്തെ സേവിക്കുന്നു എന്നു പറയുകയും ലോകത്തെ സ് നേഹിക്കുകയും ചെയ്യുന്നവരെയാണ്. (യാക്കോബ് 3:3,4) ; ഹോശേയ 1:2; യെഹസ്ക്കേല്‍ 16:35,
ദൈവവചനത്തില്‍ വേശ്യയോട് ഉപമിച്ചിരിക്കുന്നത്.(
Read More...!) അവളുടെ പ്രവര്‍ത്തികളില്‍ കൂട്ടാളികളാകുന്ന സകലര്‍ക്കും അവളുടേതുപോലെതന്നേ നെറ്റിയില്‍ മുദ്ര ലഭിക്കും. അവളുടെ ക്ഷുദ്രത്താല്‍ സകലജാതികലും വശീകരിക്കപ്പെട്ടിരുന്നു എന്നു 18ന്റെ 23-ല്‍ എഴുതപ്പെട്ടിരിക്കുന്നു. അവസാനനാളുകാളില്‍ പിശാചിനാല്‍ വശീകരിക്കപ്പെട്ട് അനേകര്‍ ദൈവസ് നേഹത്തില്‍ നിന്നും വഴിമാറിപോകുവാന്‍ ഇടയാകും. അന്ത്യത്തോളം തന്റെ ക്രുശ് എടുത്തുകൊണ്ട് വിശ്വാസത്തില്‍ നിലനില്‍ക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ . Click here to send us your salvation praise report.

 

                        

      ധെയ്യത്തോടെ സുവിശേഷം പ്രസംഗിക്കാം
                                   
വാര്‍ത്താവിശകലനം 

Disciples Good News  02.June.08 റവ. ഡോ. ഷാജി സുകുമാരന്‍ ,
                              കഴിഞ്ഞനാളുകളില്‍ കേരളത്തില്‍ നടന്ന ആത്മീയ റെയ് ഡിന്റെ പ്രകബനങ്ങള്‍ തീര്‍ന്നമട്ടാണ്.മനുഷ്യന്റെ പ്രവര്‍ത്തി തീരുബോള്‍ ദൈവത്തിന്റെ പ്രവര്‍ത്തി തുടങ്ങുന്നു. കാശുള്ളമരത്തെ കുലുക്കിയാല്‍ കാശു മടിയില്‍ വീഴും അതു ശരി തന്നെയാണ്. കേരളത്തിലെ ആത്മീയ അന്ധത എത്ര മാത്രം വലുതാണ്? എന്നാല്‍ ദൈവം വ്യാജത്തെ തുറന്നുകാട്ടിക്കൊണ്ട് ജനത്തിന്റെ കുരുടായ കണ്ണിനെ തുറന്നിരിക്കുകയാണ് , അനേകര്‍ സമാധാനമില്ലാതെ വലഞ്ഞപ്പോള്‍ അതു കണ്ടെത്തിയതോ വ്യാജത്തില്‍, അനുഗ്രഹം അന്വേഷിച്ചു ചെന്നെത്തിയതോ എങ്ങനെയെങ്കിലും അനുഗ്രഹം പ്രാപിച്ചെടുക്കണം എന്നു കാത്തിരുന്നവരുടെയടുത്ത്, വേറെ ഒരുകൂട്ടര്‍ ഇതുവരെ വിശ്വസിച്ചതൊക്കെ മിഥ്യയെന്നു തിരിച്ചറിഞ്ഞിരിക്കുന്നു. സത്യത്തെ വിശ്വസിക്കാതെ വ്യാജത്തില്‍ ആശ്രയിക്കയും, വെളിച്ചത്തെ ത്യജിച്ചുകളഞ്ഞുകൊണ്ട് ഇരുട്ടിന്റെ നിഷ്ഫലപ്രവര്‍ത്തികളെ സ്നേഹിക്കയും ചെയ്യുന്നവര്‍ക്കും, ചെയ്തവര്‍ക്കും അയ്യോ കഷ്ടം.കേരളത്തിന്റെ തെരുവീത്ഥികളില്‍ അങ്ങോളം ഇങ്ങോളം നിന്നുകൊണ്ട് ആര്‍ സുവിശേഷം പ്രസംഗിക്കും, അങ്ങനെ സത്യം സുവിശേഷം വിളിച്ചറിയിക്കുബോള്‍ വിരോധികളാല്‍ സഹിക്കുന്നതല്ലിയൊ സുവിശേഷ പീഡനം.അനേക യഥാര്‍ഥ ദൈവദാസന്മാര്‍ സുവിശേഷം നിമിത്തം പീഡനം സഹിച്ചിട്ടുണ്ട്. ഇപ്പോഴും ശാരീരികമായും മാനസികമായും സഹിക്കുന്നു, എന്നാല്‍ ആരും അതിനെ കാട്ടി സുവിശേഷപീഡനം നടക്കുന്നേ എന്നു മുറവിളിക്കൂട്ടുന്നില്ല. ദൈവവചനം ഇപ്രകാരം പറയുന്നു “ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുത്.ഒരുവന്‍ ലോകത്തെ സ്നേഹിക്കുന്നുവെങ്കില്‍ അവനില്‍ പിതാവിന്റെ സ്നേഹം ഇല്ല.ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവില്‍ നിന്നല്ല, ലോകത്തില്‍ നിന്നത്രേ ആകുന്നു. (1 യോഹന്നാന്‍ 2:15-16). ഒരുവന്‍ അവന്‍ കര്‍ത്താവിനുള്ളവന്‍ എന്നു പേര്‍ എടുക്കുകയും ലോകത്തെയും അതിലുള്ളതിനെ ഒക്കെയും സ്നേഹിക്കുകയും ചെയ്താല്‍ , ദൈവവചനം ഇപ്രകാരം പറയുന്നു വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ? ആകയാല്‍ ലോകത്തിന്റെ സ്നേഹിതന്‍ അകുവന്‍ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.(യാക്കോബ് 4:4) കല്യാണനിശ്ചയം കഴിഞ്ഞ മണവാട്ടി അന്യനെക്കുറിച്ചു ചിന്തിക്കുവാനോ, അന്യന്റേതാകുവാനോ പാടില്ല. കര്‍ത്താവിനോടുള്ള ഏകാഗ്രതവിട്ടു ലോകമെന്ന അന്യപുരുഷനെ സ്നേഹിക്കുന്നവരെല്ലാം വ്യഭിചാരിണികള്‍ തന്നെ . അതിനാല്‍ കര്‍ത്തവിന്റെ തന്റെ വര്‍വെവ് അടുത്ത്റ്റിത്തിരിക്കുബോള്‍ പ്രിയപ്പെട്ടവരെ അന്യമായതു വിട്ടുകൊണ്ടു നിര്‍മ്മലരും സുബോധമുള്ളവരായിരിപ്പിന്‍.
അനേകര്‍ നിമിത്തം സുവിശേഷം അപമാനിക്കപ്പെടുന്ന ഈ നാളുകളില്‍ കേരളവും ഇന്‍ഡ്യ മഹാരജ്യവും സത്യസുവിശേഷം അറിയുവാനും അതിനെ സ്വീകരിക്കുവനായും പ്രാര്‍ഥിക്കുക.ബെയോരിന്റെ മകനായ ബിലെയാം അനീതിയുടെ കൂലി കൊതിച്ചുകൊണ്ട് ഇറങ്ങിപുറപ്പെട്ടപ്പോള്‍ മിണ്ടാക്കഴുത മനുഷ്യവാക്കായി ഉരിയാടി അവന്റെ ബുദ്ധിഭ്രമത്തെ തടുത്തു.തന്റെ അക്യത്യം നിമിത്തം അവന്‍ വാളാല്‍ ഛേദിക്കപ്പെട്ടു. കേരളത്തില്‍ മാത്രമല്ല, അഞ്ചാറു മാസങ്ങള്‍ക്കു മുന്‍പെ അമേരിക്കയിലും പ്രമുഖ സുവിശേഷന്മാരുടെമേല്‍ , ആര്‍ഭാടജീവിതവും ധാരാളിത്തത്വവും ആരോപിക്കപ്പെട്ടിരുന്നു. ലോകം, ജഡം, ജീവനത്തിന്റെ പ്രതപങ്ങളാല്‍ പരീക്ഷിക്കപ്പെടുബോള്‍ അതില്‍ വീണ്ടും വീണുപോകാതെ മാനസാന്തരപ്പെട്ടുകൊണ്ട് അതിശക്തിയോടെ പ്രവര്‍ത്തിക്കുക.
മൂക്കില്‍ ശ്വാസമുള്ള മനുഷ്യനു ദൈവീക പ്രവത്തികള്‍ നിറുത്തലാക്കുവാന്‍ കഴിയുന്നതല്ല. കര്‍ത്താവായ യേശുക്രിസ്തു ഇന്നലയും ഇന്നും എന്നേക്കും അനന്യന്‍ തന്നേ.ഇനിയും സുവിശേഷപ്രസംഗങ്ങളില്‍ രോഗികള്‍ വിശ്വാസത്തോടെ കടന്നുവരും , അവര്‍ സൌഖ്യം പ്രാപിക്കും, ഇനിയും അനേകര്‍ സുവിശേഷം പ്രസംഗിക്കും കേട്ടു വിശ്വസിക്കുന്നവന്‍ രക്ഷിക്കപ്പെടും. മടുത്തോ, ക്ഷീണിച്ചോ പോകാതെ അതിധൈയ്യത്തോടെ യേശുക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കേണ്ട സമയമാണിത്, പ്രസംഗിച്ച് ആത്മാക്കളെ മാത്രം നേടുന്നതാണ് ലക്ഷ്യമെങ്കില്‍ അനേക ആത്മാക്കള്‍ സത്യത്തെ വിശ്വസിക്കുവാന്‍ തക്കവണ്ണം ഒരുക്കപ്പെട്ടിരിക്കയാണ്.ആത്മാക്കളുടെ രക്ഷ അതു മാത്രമായിരിക്കട്ടെ ഒരു സുവിശേഷകന്റെ ലക്ഷ്യം.കേരളത്തില്‍ മാത്രമല്ല. പുറമ്മൂടികള്‍ പിച്ചിച്ചീന്തപ്പെടുബോള്‍, ആത്മീയതയുടെ ഇരുട്ടില്‍ ഇന്നും ആണ്ടുകിടക്കുന്ന കേരളത്തെ പ്രകാശപൂരിതമാക്കുവാന്‍ കര്‍ത്താവായ യേശുക്രിസ്തുവിനെ യഥാത്ഥമായും സ്നേഹിക്കുന്ന ദൈവദാസന്മാര്‍ ,ദാസിമാര്‍ , ദൈവജനം എഴുന്നേറ്റു സത്യസുവിശേഷം അറിയിക്കുക. കേരളം സുവിശേഷത്തെ വിശ്വസിക്കുവാനായ് പ്രാര്‍ഥിക്കുക.

തങ്ങള്‍ക്കായ് തന്നെ ദൈവത്തിന്റെ പേരില്‍ പണംപിരിച്ചുക്കുട്ടുന്ന മനുഷ്യരും മനുഷ്യ ദൈവങ്ങളും :24.May.08ചീഫ് ഏഡിറ്റര്:

എല്ലാ മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന ഒരു വാര്‍ത്ത ആണിത് . മറ്റുള്ളവരെ ന്യായം വിധിപ്പാന്‍ ഞങ്ങള്‍ ആരുമല്ല,സകലമനുഷ്യര്‍ക്കും ഉള്ള ന്യായവിധിയുടെ അധികാരം പിതാവായ ദൈവം മനുഷ്യപുത്രനായ കര്‍ത്താവായ യേശുക്രിസ്തുവിനാണ്‍` നല്‍കിയിരിക്കുന്നത്. പല അവിശ്വസനീയമായ വാര്‍ത്തകളെയും തിരുവചനാടിസ്ഥാനത്തില്‍ വിശകലനം ചെയ്തുകൊണ്ട് , ഈ കാലത്തെക്കുറിച്ച് ദൈവവചനം എന്തു പറയുന്നു എന്നതു മാത്രമാണ് ഈ പംക്തികളിലൂടെ ചെയ്യുന്നത്`. അവനവനെ ന്യായം വിധിക്കേണ്ടതു അവനവന്‍ തന്നെയാണ്‍` അല്ലെങ്കില്‍ ലോകം നിന്നെ ന്യായം വിധിക്കും‍.

ഒരുവന്റെ മനസാക്ഷി അവനെ കുറ്റം വിധിക്കുന്നുവെങ്കില്‍ അവന്‍ കുറ്റക്കാരന്‍ തന്നെ. എന്നാല്‍ മനസാക്ഷിയുടെ കുറ്റപ്പെടുത്തല്‍ ഏറ്റെടുക്കാതെ വീണ്ടും വീണ്ടും തെറ്റു ആവര്‍ത്തിക്കുന്നവന്‍ ദൈവികന്യായ വിധിക്കു അര്‍ഹന്‍ തന്നെ. എന്നാല്‍ ഈ കാലത്തെ വിവേചിപ്പാന്‍ അറിയാത്തതു എങ്ങനെ? ന്യായമായതു എന്തെന്നു നിങ്ങള്‍ സ്വയമായി വിധിക്കാത്തതും എന്തു? (ലൂക്കൊസ് 12:57) കപടഭക്തിക്കാര്‍ ആണ് എല്ലാം നല്ലതാണ് ,ഞങ്ങളും നല്ലവരാണ് എന്നു പറഞ്ഞുകൊണ്ട് , കാലങ്ങളെ വിവേചിച്ചറിയാതെ കര്‍ത്താവിന്റെ വരവിനായ് വേണ്ടുംവണ്ണം ഒരുങ്ങാതെ ആയിരിക്കുന്നത്. കര്‍ത്താവായ യേശുക്രിസ്തു തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് വാഗ്ദത്തം ചെയ്തിട്ടുള്ളത് നിത്യ ജിവനാണ്, അല്ലാതെ ധനപരമായ അഭിവ്രദ്ധിയല്ല. കര്‍ത്താവായ യേശുക്രിസ്തു ഉപദേശിച്ചതു നാളെയെക്കുറിച്ചു വിചാരപ്പെടേണ്ട എന്നായിരുന്നു.അപ്പൊസ് തൊലന്മാരും അതുതന്നെയാണ്‍` അനുകരിച്ചതും ഉപദേശിച്ചതും “അലംഭാവത്തോടുകുടിയ ദൈവഭക്തി വലുതായ ആദായം ആകുന്നു താനും.ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടു വന്നിട്ടില്ല, ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാന്‍ കഴിയുന്നതുമല്ല.

ഉണ്മാനും ഉടുപ്പനും ഉണ്ടെങ്കില്‍ മതിയെന്ന് നാം വിചാരിക്ക. ധനികന്മാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യര്‍ സംഹാരനാശങ്ങളില്‍
മുങ്ങിപ്പോകുവാന്‍ ഇടവരുന്ന മൌഡ്യവും ദോഷകരവുമായ പല മോഹങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യും. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ ഇതു ചിലര്‍ കാംഷിച്ചിട്ടു വിശ്വാസം വിട്ടുഷന്നു ബഹു ദുഖങ്ങള്‍ക്കു അധിനരായിത്തീര്‍ന്നിരിക്കുന്നു” (1 തിമൊഥിയൊസ് 6:6-10) 12-മത്തെ വാക്യത്തില്‍ മറ്റൊന്നിനെയുമല്ല നിത്യജീവനെതന്നെ പിടിച്ചുകൊള്ളുവാന്‍ കല്പിച്ചുരിക്കുന്നു . അന്ത്യകാലത്തു ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി  ത്യജിക്കുന്നവരുമായിരിക്കും.(2 തിമൊ 3:4,5) ക്രിസ്തുയേശുവില്‍ ഭക്തീയോടെ ജീവിക്കുകയും സുവിശേഷം
അറിയിക്കുകയും ചെയ്യുന്ന സുവിശേഷകന്മാര്‍ക്കും ശ്രുശ്രുഷകന്മാര്‍ക്കും ശാരീരികവും, മാനസികവുമായ പീഡനങ്ങളും പലവിധമായ കഷ്ടങ്ങളും ഏല്‍ക്കെണ്ടിവരുന്നു. ദുഷ്ടമനുഷ്യരും അകമെ ഒന്നും, പുറമെ വേറൊന്നുമായ മായാവികളും മറ്റുള്ളവരെ വഞ്ചിച്ചും തന്റെ തെറ്റുകള്‍ തിരിച്ചറിയാതെയും സ്വയം വഞ്ചിക്കപ്പെട്ടുകൊണ്ട് മേല്‍ക്കുമേല്‍ ദോഷത്തില്‍ മുതിര്‍ന്നുവരും. ശ്രുശ്രൂഷകന്മാരെ നിങ്ങള്‍ വളരെ ഭയത്തോടും വിറയലോടും കൂടി കഴിപ്പിന്‍, നിങ്ങള്‍ ഉപദേശിക്കുന്നവര്‍ ആകയാല്‍ മാത്യക ഉള്ളവരായിരിപ്പിന്‍. വിദ്വേഷികള്‍ക്കു കുറ്റം പറയുവാന്‍ അവസരം കൊടുക്കരുതെ. എത്ര വന്മരമായിരുന്നാലും, അതിന്റെ വേര്‍ ആഴത്തിലേക്ക് ഇറങ്ങിയിട്ടില്ലെങ്കില്‍ വേനലില്‍ അതു വാടുകയും ഒടുവില്‍ കരിഞ്ഞുണങ്ങിപ്പോകും.ക്രിസ്തീയ ആത്മീയതയില്‍ കര്‍ത്താവിന്റെ വരവോളം നിലനില്‍ക്കുന്നത് ദൈവികമായതുമാത്രമാണ്. “ ഈ ആലോചനയോ പ്രവര്‍ത്തിയോ മാനുഷം എന്നു വരികില്‍ അതു നശിച്ചുപ്പോകും; ദെവീകം എങ്കിലോ നിങ്ങള്‍ക്കതു നശിപ്പിപ്പാന്‍ കഴിയുകയില്ല. (അ.പ്ര. 5:38) .ദൈവീകമായ് ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന ദൈവദാസന്മാര്‍ക്കെതിരായും ദൈവീകപ്രവര്‍ത്തിക്കെതിരായും പ്രതിഷേധങ്ങളും പ്രകടനങ്ങളും വര്‍ധിക്കുബോള്‍ സത്യസഭകളും പ്രിയപ്പെട്ട ഡിസൈപ്പിള്‍സ് വായനക്കാരും ദൈവനാമം ദുഷിക്കപ്പെടാതിരിപ്പാന്‍ ഉണര്‍ന്നു പ്രാര്‍ഥിക്കുവാന്‍ അപേക്ഷിക്കുന്നു. ചീഫ് ഏഡിറ്റര്‍

Submit Coments

Name :

Address :
Email :
Telephone :

Command

 
 
 
 
 
 
 
Home    |    Disciples Ministry    |    Miracles Radio ( Live )    |    Editorial    |    Matrimonial    |    Charity    |    Classified    |    Advertise    |    Support Us    |    Contact Us    |    Download Font
Created by Envision

Copy rights reserved @ 2008-2009 by Disciple Good News