എല്ലാ മാധ്യമങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന ഒരു വാര്‍ത്ത ആണിത് . മറ്റുള്ളവരെ ന്യായം വിധിപ്പാന്‍ ഞങ്ങള്‍ ആരുമല്ല,സകലമനുഷ്യര്‍ക്കും ഉള്ള ന്യായവിധിയുടെ അധികാരം പിതാവായ ദൈവം മനുഷ്യപുത്രനായ കര്‍ത്താവായ യേശുക്രിസ്തുവിനാണ്‍` നല്‍കിയിരിക്കുന്നത്. പല അവിശ്വസനീയമായ വാര്‍ത്തകളെയും തിരുവചനാടിസ്ഥാനത്തില്‍ വിശകലനം ചെയ്തുകൊണ്ട് , ഈ കാലത്തെക്കുറിച്ച് ദൈവവചനം എന്തു പറയുന്നു എന്നതു മാത്രമാണ് ഈ പംക്തികളിലൂടെ ചെയ്യുന്നത്`. അവനവനെ ന്യായം വിധിക്കേണ്ടതു അവനവന്‍ തന്നെയാണ്‍` അല്ലെങ്കില്‍ ലോകം നിന്നെ ന്യായം വിധിക്കും.
ഒരുവന്റെ മനസാക്ഷി അവനെ കുറ്റം വിധിക്കുന്നുവെങ്കില്‍ അവന്‍ കുറ്റക്കാരന്‍ തന്നെ. എന്നാല്‍ മനസാക്ഷിയുടെ കുറ്റപ്പെടുത്തല്‍ ഏറ്റെടുക്കാതെ വീണ്ടും വീണ്ടും തെറ്റു ആവര്‍ത്തിക്കുന്നവന്‍ ദൈവികന്യായ വിധിക്കു അര്‍ഹന്‍ തന്നെ. എന്നാല്‍ ഈ കാലത്തെ വിവേചിപ്പാന്‍ അറിയാത്തതു എങ്ങനെ? ന്യായമായതു എന്തെന്നു നിങ്ങള്‍ സ്വയമായി വിധിക്കാത്തതും എന്തു? (ലൂക്കൊസ് 12:57) കപടഭക്തിക്കാര്‍ ആണ് എല്ലാം നല്ലതാണ് ,ഞങ്ങളും നല്ലവരാണ് എന്നു പറഞ്ഞുകൊണ്ട് , കാലങ്ങളെ വിവേചിച്ചറിയാതെ കര്‍ത്താവിന്റെ വരവിനായ് വേണ്ടുംവണ്ണം ഒരുങ്ങാതെ ആയിരിക്കുന്നത്. കര്‍ത്താവായ യേശുക്രിസ്തു തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് വാഗ്ദത്തം ചെയ്തിട്ടുള്ളത് നിത്യ ജിവനാണ്, അല്ലാതെ ധനപരമായ അഭിവ്രദ്ധിയല്ല. കര്‍ത്താവായ യേശുക്രിസ്തു ഉപദേശിച്ചതു നാളെയെക്കുറിച്ചു വിചാരപ്പെടേണ്ട എന്നായിരുന്നു.അപ്പൊസ് തൊലന്മാരും അതുതന്നെയാണ്‍` അനുകരിച്ചതും ഉപദേശിച്ചതും “അലംഭാവത്തോടുകുടിയ ദൈവഭക്തി വലുതായ ആദായം ആകുന്നു താനും.ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടു വന്നിട്ടില്ല, ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാന്‍ കഴിയുന്നതുമല്ല.
ഉണ്മാനും ഉടുപ്പനും ഉണ്ടെങ്കില്‍ മതിയെന്ന് നാം വിചാരിക്ക. ധനികന്മാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷയിലും കണിയിലും കുടുങ്ങുകയും മനുഷ്യര്‍ സംഹാരനാശങ്ങളില്‍
മുങ്ങിപ്പോകുവാന്‍ ഇടവരുന്ന മൌഡ്യവും ദോഷകരവുമായ പല മോഹങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യും. ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ ഇതു ചിലര്‍ കാംഷിച്ചിട്ടു വിശ്വാസം വിട്ടുഷന്നു ബഹു ദുഖങ്ങള്‍ക്കു അധിനരായിത്തീര്‍ന്നിരിക്കുന്നു” (1 തിമൊഥിയൊസ് 6:6-10) 12-മത്തെ വാക്യത്തില്‍ മറ്റൊന്നിനെയുമല്ല നിത്യജീവനെതന്നെ പിടിച്ചുകൊള്ളുവാന്‍ കല്പിച്ചുരിക്കുന്നു . അന്ത്യകാലത്തു ദൈവപ്രിയമില്ലാതെ ഭോഗപ്രിയരായി ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്നവരുമായിരിക്കും.(2 തിമൊ 3:4,5) ക്രിസ്തുയേശുവില്‍ ഭക്തീയോടെ ജീവിക്കുകയും സുവിശേഷം
അറിയിക്കുകയും ചെയ്യുന്ന സുവിശേഷകന്മാര്‍ക്കും ശ്രുശ്രുഷകന്മാര്‍ക്കും ശാരീരികവും, മാനസികവുമായ പീഡനങ്ങളും പലവിധമായ കഷ്ടങ്ങളും ഏല്‍ക്കെണ്ടിവരുന്നു. ദുഷ്ടമനുഷ്യരും അകമെ ഒന്നും, പുറമെ വേറൊന്നുമായ മായാവികളും മറ്റുള്ളവരെ വഞ്ചിച്ചും തന്റെ തെറ്റുകള്‍ തിരിച്ചറിയാതെയും സ്വയം വഞ്ചിക്കപ്പെട്ടുകൊണ്ട് മേല്‍ക്കുമേല്‍ ദോഷത്തില്‍ മുതിര്‍ന്നുവരും. ശ്രുശ്രൂഷകന്മാരെ നിങ്ങള്‍ വളരെ ഭയത്തോടും വിറയലോടും കൂടി കഴിപ്പിന്‍, നിങ്ങള്‍ ഉപദേശിക്കുന്നവര്‍ ആകയാല്‍ മാത്യക ഉള്ളവരായിരിപ്പിന്‍. വിദ്വേഷികള്‍ക്കു കുറ്റം പറയുവാന്‍ അവസരം കൊടുക്കരുതെ. എത്ര വന്മരമായിരുന്നാലും, അതിന്റെ വേര്‍ ആഴത്തിലേക്ക് ഇറങ്ങിയിട്ടില്ലെങ്കില്‍ വേനലില്‍ അതു വാടുകയും ഒടുവില്‍ കരിഞ്ഞുണങ്ങിപ്പോകും.ക്രിസ്തീയ ആത്മീയതയില്‍ കര്‍ത്താവിന്റെ വരവോളം നിലനില്‍ക്കുന്നത് ദൈവികമായതുമാത്രമാണ്. “ ഈ ആലോചനയോ പ്രവര്‍ത്തിയോ മാനുഷം എന്നു വരികില്‍ അതു നശിച്ചുപ്പോകും; ദെവീകം എങ്കിലോ നിങ്ങള്‍ക്കതു നശിപ്പിപ്പാന്‍ കഴിയുകയില്ല. (അ.പ്ര. 5:38) .ദൈവീകമായ് ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന ദൈവദാസന്മാര്‍ക്കെതിരായും ദൈവീകപ്രവര്‍ത്തിക്കെതിരായും പ്രതിഷേധങ്ങളും പ്രകടനങ്ങളും വര്‍ധിക്കുബോള്‍ സത്യസഭകളും പ്രിയപ്പെട്ട ഡിസൈപ്പിള്‍സ് വായനക്കാരും ദൈവനാമം ദുഷിക്കപ്പെടാതിരിപ്പാന്‍ ഉണര്‍ന്നു പ്രാര്‍ഥിക്കുവാന്‍
അപേക്ഷിക്കുന്നു. ചീഫ് ഏഡിറ്റര്‍ |